Saturday, March 31, 2012


"രാമനവമി നാള്‍ രാത്രിയില്‍ ഞാന്‍ 
രാമായണ ക്കഥ കേട്ടിരിക്കെ
ത്രെതായുഗത്തിലെയ്ക്കെന്നെയോരോമന
ശാരിക പ്പൈതല്‍ വന്നാനയിച്ചു ...


ത്രയംബക  പൊന്‍ വില്ല് കുലയ്ക്കുമാ 
ത്രൈലോക്യ നാഥന്നരികിലായി
മിഴികളില്‍ അനുരാഗ മലര്‍മാല ചൂടിയ
മൈഥിലി ദേവിയെ കണ്ടു ഞാന്‍ ....
മൈഥിലി ദേവിയെ കണ്ടു ...


ആരണ്യ കാണ്ടത്തിലൂടെ ഞാനറിയാതെ
ആ രാവില്‍ പഞ്ച വടിയിലെത്തി
മായയായ് വന്നൊരാ മാനിന്‍റെ പിന്നിലായ് 
ശ്രീരാമ ദേവനെ കണ്ടു ഞാന്‍ .....
ശ്രീരാമ ദേവനെ കണ്ടു ....."
(റേഡിയോ യില്‍ നിന്നും  കേട്ട് പഠിച്ച ഈ ഗാനം
"രാമ നവമി" ദിവസത്തില്‍ നിങ്ങള്‍ക്കായി 
സമര്‍പ്പിക്കുന്നു) 


മാനത്തിന്‍ മാറില്‍ വര്‍ണ വളയമായ്‌ തെളിയും
മഴവില്ലിന്‍ നിന്നും നീ ..എന്തെ 
മഞ്ഞ നിറം മാത്രം നെറ്റിയില്‍ ചാര്‍ത്തി ?
മനസ്വിനീ .. നീ മൂകമായ് ഒളിപ്പിച്ച 
മൌനാനുരാഗത്തിന്‍ മയില്‍പ്പീലികളില്‍
മരതക വര്‍ണം മിഴി തുറന്നപ്പോള്‍ 
മന്ദസ്മിതം തൂകി കുണുങ്ങി നിന്ന നിന്‍ 
മാറിടം എന്തെ തുടിച്ചുയര്‍ന്നൂ ?


Wednesday, March 28, 2012


അല കടല്‍ പോലെ ഇരമ്പുന്ന ഹൃദയം 
അക്ഷരങ്ങള്‍ക്കായി വിതുമ്പുന്നു 
അക്ഷരങ്ങളിലെ അഗ്നി സിരകളില്‍ 
ആളിപ്പടരുമ്പോള്‍..വാക്കുകള്‍
അഗാധതയില്‍ വിറങ്ങലിക്കുന്നു ...
അനന്തതയില്‍ കുടുങ്ങിയ അലമുറ പോലെ

Sunday, March 25, 2012


വികൃതികള്‍ തകൃതിയായി നടക്കുന്നു
വികൃതമാവുന്നു  വ്യക്തിത്വങ്ങള്‍ 
വികൃതികള്‍ക്കിടയില്‍ വിങ്ങും ഹൃത്തിനു 
വിശ്വാസം നഷ്ടപ്പെടുന്നു...!!!

Friday, March 23, 2012


"Child is the father of the Man"
എത്ര സത്യമാണ് ...കുഞ്ഞുങ്ങള്‍ മനുഷ്യന്‍റെ പിതാവാണ്
കുഞ്ഞുങ്ങളുടെ പ്രവര്‍ത്തികള്‍  നമ്മളെ പലപ്പോഴും അത്ഭുതപ്പെടുത്തും...
കഴിഞ്ഞ സ്കൂള്‍  അവധിയ്ക്ക് വീട്ടിലെത്തിയപ്പോള്‍  ഉണ്ടായ ഒരു അനുഭവം...

ഉച്ചയൂണ് കഴിഞ്ഞു മയങ്ങാന്‍  കിടന്ന അമ്മാമ്മയുടെ അടുത്തിരുന്നു
കൊച്ചു വര്‍ത്തമാനം  പറയുകയാണ് എന്‍റെ ദിവ്യ മോള്‍
അമ്മാമ്മയുടെ പ്രായം..വിദ്യാഭ്യാസം ..വിവാഹം ..ഒക്കെ അവള്‍ക്കറിയണം
അമ്മയ്ക്കും പഴയ ഏടുകള്‍  മറിക്കാന്‍  കൌതുകം ...
"മോള്‍ക്ക്‌  അറിയാമോ  പതിനാലാം വയസ്സില്‍ എന്‍റെ കല്യാണം നടന്നു "
"ങേ ....എന്‍റെ ദൈവമേ ..ഇത്ര ചെറിയ വയസ്സില് ആരെങ്കിലും കല്യാണം കഴിക്കുമോ?"
അമ്മാമ്മയ്ക്ക് പ്രതികരിക്കമായിരുന്നില്ലേ?"...മോള്‍ക്ക്‌  അത്ഭുതം
"അന്ന് അങ്ങനെ ഒന്നും നടക്കില്ലായിരുന്നു മോളെ"
"പക്ഷെ അമ്മാമ്മ എന്ത് കൊണ്ട് അവരെ കോടതി കയറ്റിയില്ല "
"എന്തിന്..?"
"അയ്യോ ഈ പാവം അമ്മാമ്മയ്ക്ക് ഒന്നുമറിയില്ല ..കൌമാര വിവാഹം
നടത്തുന്നതിനു എതിരായി അമ്മാമ്മ എന്ത് കൊണ്ട് കേസ് കൊടുത്തില്ല"...
മോളുടെ സംസാരം കേട്ട് അമ്മ പൊട്ടിച്ചിരിച്ചു പോയി ..."ഗിരിജേ ..കേട്ടോ
നിന്‍റെ മോള് എന്തൊക്കെയാ പറയുന്നത്?...."
അടുത്ത മുറിയിലിരുന്നു ഈ രസകരമായ സംഭാഷണം കേട്ട് ഞാനും ചിരിക്കുകയായിരുന്നു...
അമ്മാമ്മയുടെയും മോളുടെയും സംഭാഷണം അങ്ങനെ നീണ്ടു പോയി...രണ്ടു പേരുടെയും
മനസ്സുകള്‍  പലതും പങ്കു വയ്ക്കുകയായിരുന്നു .....!!!!
അടുത്ത ദിവസം നീണ്ടകര അഴിമുഖം കാണുന്നതിനായി മോളുമായി പുറപ്പെട്ടു ....
കായലും കടലും ഒരുമിക്കുന്ന സ്ഥലം ...അതൊരു വല്ലാത്ത അനുഭൂതിയായി...അവര്‍ണ്ണനീയമായ
ആകര്‍ഷണം....മോളുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നതായി തോന്നി ...
പിറ്റേന്ന് മുതല്‍ ട്രോളിംഗ് ആയതിനാല്‍ കായല്‍ ഒരു പാട് ശാന്തമായിരുന്നു .....
അങ്ങകലെ തീരത്തു കിടക്കുന്ന അനേകം ബോട്ടുകള്‍... ഇനി മൂകമാണ്...
വിജനമായ കായലോരം...നിശബ്ദദ ഭേദിച്ച് കൊണ്ട് ഇടയ്ക്കിടെ ചിറകടിച്ചുയരുന്ന
വെളുത്ത നിറമുള്ള പക്ഷികള്‍ ...ദേശാടന കിളികളെ പോലെ ..എവിടെ നിന്നോ
വന്നു എവിടെയ്ക്കോ പോകുന്നു ...!!!
നട്ടുച്ച സൂര്യന്‍ തലയ്ക്കു മുകളില്‍ ജ്വലിക്കുന്നു ...എങ്കിലും കായലില്‍ നിന്നും ഈര്‍പ്പമുള്ള
കാറ്റ് ചൂടിന്റെ കാഠിന്യം കുറച്ചു....മനസ്സ് നിറയെ കായല് കണ്ടു തിരിച്ച ഞങ്ങള്‍
ചിന്നക്കടയില്‍ എത്തി...slippon നില്‍ കയറി പോപ്പിയുടെ"ചെറിയ" വലിയ കുട
നോക്കുന്നതിനിടയില്‍..മോള്.." അച്ചാജി...എനിക്ക് V K C യുടെ ചപ്പല്‍ വേണം ..."
"ശരി ..വാങ്ങിച്ചോളൂ..." ..ഈ കുട്ടിയുടെ കാലിന്‍റെ അളവിനുള്ള ചപ്പല്‍ കാണിക്കാന്‍
കടയിലുള്ള പയ്യനോട് പറഞ്ഞു ...മോള് കാലു നീട്ടു എന്ന് പറഞ്ഞ പയ്യന്‍റെ കയ്യില്‍
 അവള്‍ ഒരു മടക്കി പിടിച്ച കടലാസ്സു കൊടുത്തു ..."ഈ അളവിനുള്ള ചപ്പലാണ്
എനിക്ക് വേണ്ടത് ..."
ചേട്ടനും ഞാനും പരസ്പ്പരം നോക്കി .."ഇതാരുടെ കാലിന്‍റെ അളവാണ് മോളെ?"
മോളോട് ഞാന്‍ ചെവിയില്‍ ചോദിച്ചു ..."ഇത് അമ്മാമ്മയുടെ കാലിന്‍റെ അളവാണ് ..
അമ്മാമ്മ ഉറങ്ങുമ്പോള്‍  അമ്മാമ്മ അറിയാതെ അളവെടുത്തതാണ്...പാവം
അമ്മാമ്മയുടെ ചെരുപ്പുകള്‍ ഒക്കെ പഴയതായി..അത് കൊണ്ട് ഞാന്‍ വിചാരിച്ചതാ
പുതിയ ചെരുപ്പ് വാങ്ങി കൊടുക്കാമെന്നു...പിന്നെ കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക്
ഈ ചപ്പല്‍ യോജിക്കുകയും ചെയ്യും ..അല്ലെ അമ്മെ?"....അവള്‍ പറഞ്ഞു കഴിഞ്ഞു
ചപ്പല്‍ സെലക്ട്‌ ചെയ്യാന്‍ തുടങ്ങി...
എനിക്കെന്തു കൊണ്ട് ഇങ്ങനെ ഒരു വിചാരം മനസ്സില്‍ ഉണ്ടായില്ല...അമ്മയ്ക്ക് വേണ്ടി
ഞാനല്ലേ ഇത് ചെയ്യേണ്ടിയിരുന്നത് ...കുറ്റബോധം വീര്‍പ്പു മുട്ടി നില്‍ക്കുമ്പോള്‍ ...അവളുടെ
സമാധാനപ്പെടുത്തല്‍.."എനിക്കറിയാം അമ്മ എന്താണ് ആലോചിക്കുന്നത് എന്ന് ...സാരമില്ല
അമ്മെ ..അമ്മയ്ക്ക് തോന്നിയില്ലെന്നു കരുതി കുറ്റബോധം ഒന്നും വേണ്ടാ.."..
അവളുടെ ഓരോ വാക്കുകളും എന്നെ അത്ഭുതപ്പെടുത്തുകയാണ്..എത്ര വേഗം എന്‍റെ
മനസ്സവള്‍ വായിച്ചു ...അവളെയും ചേര്‍ത്ത് പിടിച്ചു വീട്ടിലെത്തുമ്പോള്‍ ...മകള്‍ എന്ന
പുണ്യത്തെ അനുഗ്രഹമായി തന്ന ദൈവത്തിനോട് ഹൃദയം നന്ദി പറയുകയായിരുന്നു ...
അമ്മാമ്മയുടെ കാലില്‍ ചെരിപ്പിടുവിക്കുമ്പോള്‍ അവളനുഭവിക്കുന്ന സന്തോഷം...
പ്രതീക്ഷിക്കാതിരുന്നത് കിട്ടിയതിനുള്ള ചാരിതാര്‍ധ്യം അമ്മയുടെ മുഖത്തും...
അവളെ വാത്സല്യത്തോടെ മാറോടണച്ചു മൂര്‍ധാവില്‍ ചുംബിക്കുമ്പോള്‍
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു...
നമ്മുടെ മനസ്സിനെക്കാളും  എത്രയോ വലുതാണ്‌ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സുകള്‍  ..അല്ലെ?
 

Thursday, March 22, 2012


Salute to the Heroes : 
Shaheed Bhagat Singh, Rajguru, Sukhdev....!!!!!





"നിഗമനത്തിന്‍ നിഴലില്‍ നിന്നും 
നിശ്ചയത്തിന്റെ വെളിച്ചത്തിലേക്ക് 
ഇനി എത്ര ദൂരം?
തേടുകയാണ്.....
ലക്‌ഷ്യം മാര്‍ഗം കാണുമ്പോള്‍ 
കടമ്പകള്‍ വഴി മാറും ...
വിശ്വാസമാണ്...
ശുഭാപ്തിയോടെ നീങ്ങുന്ന 
പാദങ്ങളെ പിന്തുടരും 
നിഴലുകളില്‍ നിറയും 
നിശ്വാസത്തിന്‍ 
തൂവല്‍ സ്പര്‍ശം ...!!!" 

Monday, March 19, 2012


ഈ സ്നേഹംഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടു
ഇന്ന് ആറു വര്‍ഷം തികയുന്നു...!!!

ഇനിയില്ലൊരു കൂടിക്കാഴ്ച ....
ഇനിയെനിക്ക് കിട്ടില്ല അപ്പന്‍റെ സ്നേഹം...
ഇന്നലെകളില്‍ മറഞ്ഞു പോയ ഈ മുഖം
ഇന്നുമെന്‍റെ പ്രചോദനമായി ഹൃദയത്തില്‍ ജ്വലിക്കുന്നു
ഇത്രയും മോഹം മനസ്സില്‍ സൂക്ഷിക്കുന്നു
ഇനിയൊരു ജന്മം കൂടി അപ്പന്‍റെ മകളായി ജനിക്കുവാന്‍....!!!
വി.എസ്.ആനന്ദന്‍

Friday, March 16, 2012

വിടര്‍ന്ന കണ്ണുകളില്‍ നിറയും വിഷാദം
വിതുമ്പും ചുണ്ടുകളില്‍ ഉതിരും ഗദ്ഗദം 
വീണ തന്‍ തന്ത്രികളില്‍ വിരഹത്തിന്‍ ഈണം 
വിദൂരതയില്‍ അലിയും നെടുവീര്‍പ്പായി...

ഈറന്‍ മിഴികളുയര്‍ത്തി കാതരയായവള്‍
മനസ്സ് കൊണ്ടവനോട് മന്ത്രിച്ചു 
മാറോട്‌ ചേര്‍ത്തൊന്നു പുണര്‍ന്നുവെങ്കില്‍? 
മിഴിനീരു തുടച്ചെന്നെ ആശ്വസിപ്പിച്ചെങ്കില്‍?
 

Tuesday, March 13, 2012

ആല്‍ത്തറ...കവിത വിഷയം .."അമ്മ തൊട്ടില്‍"

അമ്മിഞ്ഞ നല്‍കുവാന്‍ നില്‍ക്കാതെ നീയെന്നെ
അമ്മ തൊട്ടിലില്‍ മറന്നു
അമ്മ തന്‍ വാത്സല്യം അനുഗ്രഹമാകാതെ
അനാഥമാം ചുണ്ടുകള്‍  വിതുമ്പുന്നു..

അരുതാത്തതെന്താണ് ഞാന്‍ ചെയ്തത്?
അമ്മിഞ്ഞ നല്‍കുവാന്‍ നീയെന്തേ മറന്നു
"അമ്മ തൊട്ടിലില്‍" ഉപേക്ഷിച്ചു മടങ്ങാന്‍
അമ്മയായ നിനക്കെങ്ങനെ കഴിഞ്ഞു ...!!!

കാലാന്തരങ്ങളായി ഞാനുപെക്ഷിക്കപ്പെടുന്നു
കാരണമറിയാതെ ഞാനലയുന്നു..
കവച കുണ്ഡലങ്ങള്‍ ശക്തി പകര്‍ന്നെങ്കിലും
കാണാമറയത് അലയുവാന്‍ വിധിക്കപ്പെട്ടു
കണ്വ മഹര്‍ഷി തന്‍ ആശ്രമത്തിലും
കാതരേ നീയെന്നെ കൈ വെടിഞ്ഞു...

അമ്മിഞ്ഞ നിറഞ്ഞു  നിന്‍ മാറിടം വിങ്ങുമ്പോള്‍
അമ്മെ നീയെന്നെ ഓര്‍മിക്കില്ലേ?
അമൃത് പകര്‍ന്നെന്നെ അനുഗ്രഹിക്കുവാന്‍
അനുഭൂതിയായി നീ അരികില്‍ വരില്ലേ?

Friday, March 9, 2012

"നിറഞ്ഞ പുഞ്ചിരിയില്‍
നറും നിലാവ് പോല്‍ 
നിറങ്ങള്‍ നൃത്തം വയ്ച്ചു 
നയന മനോഹരം ഈ ദൃശ്യം ...
നിറഭേദങ്ങളുടെ അനുഭൂതിയില്‍ 
നിമിഷങ്ങള്‍ നിര്‍വൃതിയില്‍ മയങ്ങി...!!!"

Thursday, March 8, 2012

"Happy International Women's Day," 8th March 2012....

"You have celebrated your life  being a daughter ,a sister,
a wife and a mother..Today it is the day to celebrate yourself.
Give wings to your dream, fly and touch the sky, because,
no one deserves it more than you..!!!!!"

Wednesday, March 7, 2012


കുഞ്ഞു മനസ്സിലെ  നെടുവീര്‍പ്പുകള്‍ ...!!!

സ്കൂളില്‍ നിന്നും വന്ന മകളുടെ മുഖം വല്ലാതെ വാടിയിരിക്കുന്നു ...
കാര്യമായി എന്തോ അവളെ അലട്ടുന്ന പോലെ ...
അല്ലെങ്കില്‍ അമ്മാജി ...ഖോലോ ...ജല്ദീ...എന്നും പറഞ്ഞു വരുന്ന കുട്ടിയാണ് ...
ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാതെ സോഫയില്‍ ചാരി കിടന്ന മോളുടെ അടുത്ത് ഞാനിരുന്നു ...
ഉടനെ മടിയില്‍ മുഖം ചേര്‍ത്ത് എന്നെ കെട്ടിപ്പിടിച്ചു ...അവളുടെ ഹൃദയമിടുപ്പിനു വേഗത 
കൂടി ...  എന്തൊക്കെയോ അവള്‍ക്കു പറയാനുണ്ട് .....!!!
"ഇന്ന് നിങ്ങളുടെ വിസിറ്റ് അല്ലായിരുന്നോ വൃദ്ധ സദനത്തിലേക്ക് ...പോയില്ലേ മോളി "....അവളുടെ
മുഖം പിടിച്ചുയര്‍തിയിട്ടു ചോദിച്ചു ...
" ഗയീ ധീ ...ലേകിന്‍ ബഹുത് ദുഖ് ഹോ ഗയാ അമ്മാജീ ..".
..അവിടെ കുറച്ചു ജീവിതങ്ങള്‍ ...അവരാരും ജീവിക്കുകയല്ല അമ്മെ ...വെറുതെ നിമിഷങ്ങള്‍ 
എണ്ണുകയാണ്...കുഴിഞ്ഞു താണ കണ്ണുകളില്‍ നിഴലിക്കുന്നത് നിരാശയയുടെ ഗര്‍ത്തങ്ങള്‍ ...
സ്നേഹത്തിന്‍റെ ഒരു സ്പര്‍ശം ...സാന്ത്വനത്തിന്റെ ഒരു ശബ്ദം ...ഇതൊക്കെ അവരുടെ സഫലമാകാത്ത 
സ്വപ്നങ്ങള്‍ ആയി  അവശേഷിക്കുന്നു...ആര്‍ക്കും വേണ്ടാത്ത വിഴുപ്പു കെട്ടുകള്‍ പോലെ സ്വന്തക്കാര്‍ 
ഉപേക്ഷിച്ച കുറെ മനുഷ്യ രൂപങ്ങള്‍ ...
ഞങ്ങള്‍ അവര്‍ക്ക് വേണ്ടി പുതിയ വസ്ത്രങ്ങളും ആഹാര വസ്തുക്കളും കൊണ്ട് പോയിരുന്നു ...
പാട്ട് പാടിയും കഥകള്‍ പറഞ്ഞും ഞങ്ങള്‍ അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു ...
ഞങ്ങളുടെ ഓരോരുത്തരുടെയും കൈ പിടിച്ചു ഉമ്മ തരുമ്പോള്‍ ..ഓരോ മുഖങ്ങളിലും അവര്‍ എന്തോ 
തിരയുകയായിരുന്നു ...ഒരു പക്ഷെ കടന്നു പോയ കുട്ടിക്കാലം ആവാം...അല്ലെങ്കില്‍ ഞങ്ങളെ പോലെയുള്ള 
ചെറു മക്കളുടെ മുഖങ്ങള്‍ ആവാം ...വിട പറഞ്ഞു വൃദ്ധ സദനത്തിന് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ എന്‍റെ
അപ്പാപ്പനെയും അമ്മാമ്മയേയും ഓര്‍ക്കുകയായിരുന്നു ...ഒരു തണല്‍ വൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു 
നിന്ന അപ്പാപ്പന്‍ ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും അദ്ദേഹത്തിന്‍റെ സ്നേഹം ഇന്നും ഒരനുഗ്രഹമായി മനസ്സില്‍ 
സൂക്ഷിക്കുന്നു ..അമ്മാമ്മ നടക്കുമ്പോള്‍ സൂക്ഷിച്ചു നടക്കണേ ...മാല കെട്ടാന്‍ പൂ പറിക്കുമ്പോള്‍ വീഴാതെ നോക്കണേ 
എന്നൊക്കെ ഞാന്‍ പറയുമ്പോള്‍ അമ്മാമ്മയ്ക്ക്‌ എന്ത് സന്തോഷമാണ്...അത് പോലെയൊക്കെ സന്തോഷം അനുഭവിക്കാന്‍ 
ഇതു അമ്മാമ്മയും അപ്പാപ്പനും ആണ് ആഗ്രഹമില്ലാത്തത് ...ചിരിയും ചിന്തയുമൊക്കെ വില കുറഞ്ഞ നെടുവീപ്പുകളായി
കൊണ്ട് നടക്കേണ്ടി വരുന്ന വൃദ്ധ സദനത്തിലെ പാവം അന്തേവാസികള്‍ ...
ആര് ചെയ്ത തെറ്റായാലും ...മുജ്ജെന്മ പാപം ആയാലും ...ഈ ജീവിതം ദുസ്സഹമാണ് ..
ഈ നെടു വീര്‍പ്പുകള്‍ നമ്മെ ജീവിക്കാന്‍ അനുവദിക്കുമോ?
ഇതില്‍ നിന്നും മുക്തി നേടാന്‍ നമുക്ക് കഴിയുമോ?....മകളുടെ വാക്കുകള്‍ അര്ധോക്തിയില്‍ വിരമിക്കുമ്പോള്‍ 
ഹൃദയത്തില്‍ ദുഃഖം ഘനീഭവിക്കുകയായിരുന്നു....
വൃദ്ധ സദനത്തിലെ ഭിത്തികളില്‍ തട്ടി ചോദ്യ ചിഹ്നമായി  ഉയരുന്ന ആ നെടു വീര്‍പ്പുകള്‍ എന്നെയും 
പിന്തുടരുകയായിരുന്നു ..!!!
{ഗിരിജ ദാമോദരന്‍} 

ആല്‍ത്തറ  കഥാ രചന ..വിഷയം ..."വൃദ്ധ സദനത്തിലെ നെടു വീര്‍പ്പുകള്‍ "...മാര്‍ച്ച്‌ 2012






"होली आई लहराती 
रंग सभी पर बिखराती 
गुजिया  की खुशबू आई 
हर घर  में मस्ती छाती"

प्यार के रंगों से भरा यह 
खुशियों का त्योहार 
आपके जीवन में नयी उमंगें भरें 
सबको मेरी तरफ से 
" होली मुबारक....!!!"
 

Tuesday, March 6, 2012


ഒരൊറ്റ മന്ത്രം ...ഒരൊറ്റ പ്രാര്‍ത്ഥന 
പ്രത്യാശാ പൂര്‍ണമായ നാളേയ്ക്കു വേണ്ടി 
സ്ത്രീകളുടെ ഹൃദയ സമര്‍പ്പണം ...."ആറ്റുകാല്‍ പൊങ്കാല" 

"കാണുവാന്‍...,,, കൈ കൂപ്പുവാന്‍ 
കലങ്ങളില്‍ പൊങ്കാല നേദിക്കുവാന്‍ 
കരുണാമയീ എനിക്ക് കഴിഞ്ഞില്ലിതുവരെ 
കരളില്‍ നിറയും ഭക്തിയില്‍ എന്‍റെ
കണ്ണുകള്‍ നീരണിയുന്നു...നനയുന്നു 
കവിള്‍ത്തടങ്ങള്‍ ...ഹൃദയത്തില്‍ 
ഞാനൊരുക്കും പുണ്യമാം പൊങ്കാലയില്‍ 
അമ്മയുടെ അനുഗ്രഹം നിറഞ്ഞു തുളുംബുവാന്‍
കൈകൂപ്പുമെന്‍ മനസ്സിനെ കാത്തിടെണമേ..!!!"

Sunday, March 4, 2012

"അമ്പത്താരക്ഷരമല്ല
അമ്പത്തൊന്നു അക്ഷരവുമല്ലെന്റെ മലയാളം 
മലയാളമെന്ന നാലക്ഷരവുമല്ല 
അമ്മ എന്നാ ഒരൊറ്റ അക്ഷരമാണ് 
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ 
മലയാളം" ......(കുഞ്ഞുണ്ണി)
"അമ്മ"
"മണ്ണ് "
"മലയാളം" ...പുണ്യവും പാവനവും ആയ ശബ്ദങ്ങള്‍ ..
അമ്മയിലൂടെ ഈ മണ്ണിന്‍ മഹത്വവും 
മലയാളത്തിന്‍ മഹിമയും  ഒക്കെ അറിയാന്‍ കഴിഞ്ഞു..
അമ്മയോടും ..ഈ മണ്ണിനോടും എന്‍റെ മലയാളത്തോടും..
ഹൃദയത്തില്‍ സൂക്ഷിക്കുന്ന മധുരമായ ഒരൊറ്റ ശബ്ദം ..
"സ്നേഹം..."...(ഗിരിജ ദാമോദരന്‍ )

Friday, March 2, 2012

മനസ്സിന്‍ താളുകളില്‍ കുറിച്ചിട്ട വരികള്‍ 
മയില്‍‌പ്പീലി വിരിക്കുമ്പോള്‍ 
മഴവില്ലിന്‍ സൌന്ദര്യം നുകരുമെന്‍ 
മനസ്സിന്‍ പരിഭവം മഴയായി അലിയുമ്പോള്‍ 
മാറോട് അടുക്കിയ മൃദുല വികാരങ്ങള്‍ 
മിഴികളില്‍ മാരിവില്ലിന്‍ ശോഭ നിറയ്ക്കുമ്പോള്‍ 
മനസ്സാണോ മയിലാണോ നൃത്തം ചവിട്ടിയത്?
നിമിഷ കവിതകള്‍ ഒഴുകുന്നു ആല്‍ത്തറയില്‍ 
അരക്കൈ നോക്കാന്‍ കവികള്‍ തയാര്‍ 
പഴയതും പുതിയതുമായി ...
കവികള്‍ കൊടും പോരിലാണ് ..ചിലര്‍ 
കടമെടുക്കുന്നു ഗിരീഷിന്‍റെ
കദനം നിറഞ്ഞ അക്ഷരമുത്തുകള്‍....
പൂര്‍ണവിരാമം  എവിടിടും എന്നറിയാതെ 
മുന്നോട്ട് പോകുന്ന കവിതാശ്രുംഖലയ്ക്ക് 
ദീര്‍ഘായുസ്സ് നേരുന്നു ...!!!
നിമിഷ  നേരത്തേക്ക്  മാത്രമായി ഒതുങ്ങുന്ന 
മനുഷ്യ ചങ്ങല പോലെ അല്പായുസ്സാകരുതെ
ബിജിലി സുജേഷിന്റെനിമിഷ കവിതാ സംരംഭം...!!!