Monday, December 31, 2012


വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയം ...
വസന്തത്തിനു വേണ്ടി മനസ്സ് കൊതിക്കുമ്പോള്‍ 
ഒരു പൂങ്കുല യെങ്കിലും കയ്യില്‍ എത്താതിരിക്കില്ല 
എന്ന് പ്രതീക്ഷിക്കാം ...ആ പ്രത്യാശയുടെ ബലത്തില്‍ 
തെളിമാനം പോലെയുള്ള മനസ്സോടെ പുതുവര്‍ഷത്തിലേക്ക് 
നടക്കാം ...
ഈ മഞ്ഞു കാലത്തിന്‍റെ ചുണ്ടില്‍ വസന്തത്തിലേക്കുള്ള 
സ്വാഗത വചനമുണ്ട് ..ഇല കൊഴിച്ചു ഉറക്കം തൂങ്ങി 
മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഈ മരങ്ങള്‍ 
പൂത്തുലയുമെന്നും അതോടെ വസന്തം നിറങ്ങളാല്‍ 
ആനന്ദ നൃത്തം ചെയ്യുമെന്നു നാം പ്രതീക്ഷിക്കുന്നു ..
ശുഭ പ്രതീക്ഷകളുടെ പ്രതീകമാണ്  പുതുവര്‍ഷദിനം ...
പോയ നന്മകളെ തിരിച്ചു വിളിക്കാം ...

Friday, December 28, 2012

"ചോര തണുത്തുറഞ്ഞ ധമനികളില്‍ 
വിറങ്ങലിച്ചു കിടന്ന ഡിസംബര്‍ 
മണ്ണിനു ഓര്‍ക്കാന്‍ പലതുമുണ്ട്..
ഇതുവരെ ഈ മണ്ണില്‍ പതിഞ്ഞ അടയാള മല്ല 
ഇനിയുണ്ടാവുക ..ടാങ്കുകളും പീരങ്കികളും 
പ്രദര്‍ശനപ്പൊലിമയോടെ അണി നിരക്കുന്ന 
മണ്ണില്‍ യുവജനങ്ങളുടെ നീതിക്ക് വേണ്ടിയുള്ള 
പോരാട്ടത്തിന്‍റെ വിരല ട യാള ങ്ങളും ആഴത്തില്‍
പതിഞ്ഞിരിക്കുന്നു...
നാലു  കാലില്‍ നിന്ന് വാലാട്ടുന്ന നട്ടെല്ലില്ലാത്ത 
ജീവിയാണ് ഇന്ത്യന്‍ യുവത്വമെന്ന് ഇനിയാരും 
പറയരുത് ...ഡല്‍ഹിയില്‍ ഇന്ത്യന്‍ വസന്തം 
പിറന്നിരിക്കുന്നു ...
വനിതകളെ ബഹുമാനിക്കുകയും ആദരിക്കുകയും
ചെയ്യുന്ന വലിയൊരു കൂട്ടം ചെറുപ്പക്കാരെ ഇവിടെ കാണാന്‍ കഴിഞ്ഞു 
അനീതിക്കെതിരെ ഭയം കൂടാതെ പ്രതികരിക്കുന്ന ഇവരുടെ മുഖം 
പുതിയ ഇന്ത്യയുടേത് കൂടിയാണ് .."    

Friday, December 21, 2012

കണ്‍ കണ്ട ദൈവത്തെ 
കണ്ണടച്ച് ധ്യാനിക്കെ 
കവിളിനെ നനച്ചെത്തി 
കണ്ണുനീര്‍ മുത്തുകള്‍ 

കണ്ട സ്വപ്‌നങ്ങള്‍ തകര്‍ ന്നതാണോ
കാണും കനവുകള്‍ കവര്‍ ന്നതാണോ 
കാലച്ചക്രത്തില്‍ ഉലയുമെന്‍ ജീവിതം 
കണ്ടില്ലെന്നു നടിക്കയാണോ?

കാട്ടിലയക്കപെട്ട സീതയായി 
കണ്ണീരിലലിഞ്ഞ ഊര്‍മിളയായി
കൗരവ സഭയിലെ കൃഷ്ണയായി 
കാലാന്തരങ്ങ ളായി  ഞാന്‍ കരയുന്നു 

കൗമാര സ്വപ്‌നങ്ങള്‍ കവര്‍ന്നെടുക്കും
കാമം നിറഞ്ഞ കണ്ണുകളെ ..നിങ്ങള്‍ 
കാണുകില്ലേ കരളലിയും രോദനം ..എങ്കില്‍ 
കണ്ണുകളെ നിന്‍റെ കാഴ്ച ഞാനെടുക്കുന്നു...   

Sunday, December 16, 2012

മാനസിക പിരിമുറുക്കം കുറ യ്ക്കാനും പ്രതിരോധ സംവിധാനത്തെ
ഉത്തേജിപ്പിക്കാനും പുഞ്ചിരി നമ്മളെ സഹായിക്കുന്നു ...
പുഞ്ചിരി ശരീരത്തിന്‍റെ ആയാസം കുറച്ചു 
ആരോഗ്യവാനാക്കുന്നു ..കോപി ക്കുന്നതിനേക്കാള്‍ 
എളുപ്പമാണ് പുഞ്ചിരിക്കാന്‍....കോപി ക്കുന്നതിന് ,
പുഞ്ചിരി ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേശികള്‍ 
പ്രവര്‍ത്തിച്ചുണ്ടാകുന്ന ശാരീരികാദ്ധ്വാനം 
വേണമെന്ന് ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിയിട്ടുണ്ട്..
മേക്കപ്പിനെക്കാള്‍ 

ആകര്‍ഷകമാണ് തീര്‍ച്ചയായും പുഞ്ചിരി...
പ്രായക്കുറവ് തോന്നിക്കാനും പുഞ്ചിരി സഹായിക്കും...
പുഞ്ചിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന പേശികള്‍ മുഖത്തെ
ഉയര്‍ത്തി പ്രായക്കുറവു തോന്നാനിടയാക്കും....
പുഞ്ചിരി വിരിയട്ടെ ..എല്ലാ ചുണ്ടുകളിലും ...
മനോഹരമായ പുഞ്ചിരികളില്‍ ദിവസം ധന്യമാക്കൂ .....

Wednesday, December 5, 2012

"ഒതുക്കുകല്ലിറങ്ങുമെന്‍ 
ഓര്‍മ ച്ചു വടു കളില്‍ 
ഇന്നലെയുടെ ഇലകള്‍ 
ഞെരിഞ്ഞമരുമ്പോള്‍ 
അജ്ഞാതമായൊരു 
നൊമ്പരം....

പിന്നിലടഞ്ഞൊരു 
വാതിലിന്‍ പിറകില്‍ 
പിടയുന്ന മനസ്സിന്‍ 
ഗദ്ഗദം ...

വേറിട്ട വേനലിന്‍ 
വേഷപ്പകര്‍ ച്ചയില്‍  
വീണു തകര്‍ന്നൊരു 
വല്മീകമായ് ...

വൈകിയെത്തുന്ന 
വര്‍ഷമേ ഘ ത്തിനായ് 
വിലപിക്കുമെന്‍ മനം 
വേഴാമ്പലായ്....

വെട്ടിപ്പിടിക്കുവാന്‍ 
ആശിച്ചതൊക്കെയും 
വിധിയുടെ കൈകളില്‍ 
വിറങ്ങലിച്ചു ....

ഒപ്പം കൂട്ടുവാന്‍
മോഹിച്ചതൊക്കെ
ഒത്തിരി ദൂരത്തില്‍ 
നഷ്ടമായി ....

ശൂന്യതയാണ് 
മുന്നിലെങ്കിലും 
അനന്തമീ യാത്ര 
തുടരുന്നു ...."

Monday, December 3, 2012

"മഞ്ഞിന്‍ തുള്ളിയെ ചുംബിക്കുന്ന 
കിരണങ്ങളില്‍ 
മെല്ലെ തലോടുന്ന ഇളം 
കാറ്റില്‍ ഒരു നനുത്ത 
കുളിരിന്റെ തൂവല്‍ സ്പര്‍ശം ....
ഹൃദയത്തില്‍ ഊളിയിട്ടെത്തുന്ന 
പ്രണയത്തിന്‍ പ്രതീക്ഷകള്‍ 
വലം പിരി ശംഖിലെ 
തീര്‍ദ്ധ മായൊഴുകുമ്പോള്‍ 
പരിരംഭണത്തിനായ് 
കൊതിക്കുമെന്‍ മേനിയില്‍ 
വിടരുന്ന പൂക്കളില്‍ 
നിറയുന്ന മധുവുണ്ണാന്‍ 
അണ യുന്ന പൂമ്പാറ്റ യുടെ 
മൃദു സ്പര്‍ശത്തില്‍ 
വശ്യമായ അനുഭൂതി .....
ചേര്‍ത്ത് പിടിക്കാന്‍ 
നെഞ്ഞിലൊളി പ്പിക്കാന്‍ 
അലിഞ്ഞു ചേരാന്‍ 
തുടിക്കുന്ന ഹൃത്തുമായ് ഞാനിവിടെ....."

Tuesday, November 20, 2012


വരപ്രസാദമായി കിട്ടിയ ഈ വരികള്‍ 
പങ്കു വയ്ക്കുന്നു കൂട്ടുകാര്‍ക്ക് ...

മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 77
ഗിരിജാ ദാമോദരന്‍

"ഇരുള്‍ മൂടിയ നടപ്പാതകളില്‍
നേര്‍ത്തു തുടിപ്പാര്‍ന്ന വരപോലെ
വളഞ്ഞു കിടക്കാറുണ്ട് നിലവെട്ടത്തില്‍
നാട്ടുവഴികള്‍.
അത് പോയകാലത്തിന്റെ
ഉമ്മറത്തിണ്ണയിലെ 
നോക്കുകാഴ്ച.
ഏതു കനം മൂടിയ ജീവനും
ഒരുവരിപ്പാട്ടിന്റെ ശീലം കൊണ്ട്
വഴിമാറി നടക്കും.
പാടാനറിയുന്നവര്‍ക്ക് ശ്രുതിതാളങ്ങള്‍
താനേ
കൈവരുമ്പോലെ.
ജന്മരാശിയുടെ പിന്‍ബലമോ 
ജീവിതസൌകര്യങ്ങളുടെ
ചിട്ടവട്ടങ്ങളോ ആവില്ലല്ലോ
സിദ്ധിയുടെ ദൂരം.
സുകൃതം കൊണ്ടേ അതളക്കാനാവൂ.
ഒരു കടല്‍ മുഴവന്‍
കോരിക്കുടിക്കേണ്ടല്ലോ 
ഒരിറ്റിന്റെ ഉപ്പറിയാന്‍.
ഇവിടെ ..ഈ താളുകളില്‍
ഞാനേറെ
മടിച്ചു നിന്നിട്ടുണ്ട് ഗിരിജാ ദാമോദരനെന്ന 
അക്ഷരം പകുക്കാന്‍.
തുടിപ്പും തടിപ്പും നോക്കി
വളരും ചെടികളില്‍
ഇലതീനിപ്പുഴുക്കള്‍ പറ്റിക്കേറില്ല
എന്നൊരു
ശാസ്ത്രവാദമുണ്ട്
എനിക്ക് ന്യായം പറയാന്‍.
എന്നാല്‍ ഇളംതലപ്പുകളുടെ
കായ് ബലം നോക്കി
കാര്‍ന്നുതിന്നും... നിര്‍ദ്ദയം.
നേര്‍ത്ത ഭാവം കൊണ്ട്
നേരുചൊല്ലി നരിജന്മം നേടില്ലല്ലോ
ആരും.
അതിന് ഈടും ചൂടും വേണം.
ഏതായാലും
താനെഴുതുന്ന ചാന്തിനേ 
ലോകവര്‍ണ്ണം ചമക്കാനാവൂ എന്ന
ഊറ്റമൊന്നും ഈ ആള്‍ക്കില്ല.
എങ്കിലും എവിടെയൊക്കെയോ
ചിലത് വിട്ടുപോവുന്നുണ്ട്.
കൂട്ടിച്ചേര്‍ക്കാന്‍
മറന്നുപോകുന്നുണ്ട്.
ഒരു പക്ഷെ
ധര്‍മ്മപക്ഷത്തിന്റെ ദാനബോധം കൊണ്ട്
ഊട്ടിപ്പോന്ന ഒരു ഗതകാലം
മനോതലത്തിലങ്ങനെ
വീശിയും വിങ്ങിയും നില്‍പ്പുണ്ടാവും
ഇവളില്‍.
ഒന്നു തോന്നുന്നുണ്ടെനിക്ക് .
പോയസമയങ്ങളുടെ
ബാലനേരങ്ങളില്‍ 
കഷ്ടം കുറുക്കിയിട്ട
ഒരു തലച്ചാര്‍ത്ത് 
ഈ എഴുത്താളിനുണ്ട് .
നിലാവ് പരന്നൊഴുകുമ്പോള്‍
കരിമേഘം വിടര്‍ന്നാടുക
പതിവല്ലല്ലോ.
ഈ മുഖപ്രസാദത്തെ
അടയാളമിടട്ടെ ഞാന്‍.
ദീര്‍ഘകാലം നന്മകള്‍
നേര്‍ന്നുകൊണ്ട് ..."

Sivasankaran Karavil 

മാറോടണച്ചു പിടിച്ചൊരെന്‍ സ്വപ്നങ്ങളില്‍ 
മഴവില്ലിന്‍ വര്‍ ണ ങ്ങള്‍ കവിത നിറച്ചു 
മന്ദാ നിലന്റെ കുളിരിളം തലോടലില്‍ 
മനസ്സ് മയൂരനൃത്തമാടി.....
കവിളിണകള്‍ നാണം കൊണ്ടു 
നുണക്കുഴികള്‍ പുളകം പൂണ്ടു  
അധരപുടങ്ങളില്‍ പുഞ്ചിരിപ്പൂവുകള്‍ 
പ്രണയത്തിന്‍ മധു നിറച്ചു ...

Saturday, November 17, 2012

എന്നില്‍ വലയം ചെയ്യുന്ന
മൂകതയുടെ വല്‍മീകം ....
ഒരു തൂവല്‍ സ്പര്‍ശനത്തിനായ് 
കൊതിക്കുമ്പോള്‍ 
ശാന്തി കിട്ടാതലയുന്ന 
ആത്മാവിനെ പോലെ 
ചുറ്റിത്തിരിയുന്നു ..
വേ പഥു പൂണ്ടൊരു ഹൃദയം ...

Thursday, November 15, 2012

"മനസ്സുകള്‍ മണ്ഡല കാല പുണ്യത്തിലേക്ക് ..."
അയ്യനെ അറിയാന്‍ 
അഹമറി യാന്‍ 
വൃതമഹിമയില്‍ മല കയറി എത്തുന്ന 
സ്വാമി ഭക്തര്‍ക്ക്‌ ദര്‍ശന സുകൃ തത്തിന്റെ 
ഇരവു പകലുകള്‍ ...
ശരണ മന്ത്രങ്ങ ളുടെ കുളിരിലേ ക്കുണ രുന്ന 
മലയാളക്കരയാകെ വൃശ്ചികപ്പൊന്‍  പുലരിയുടെ 
വൃത ശുദ്ധിയില്‍ പവിത്രമാകട്ടെ ....!!!!

Monday, November 12, 2012

"ഐശ്വര്യ ത്തിന്‍റെ നിറ ദീപമായി ഇന്ന് ദീപാവലി "

***നന്മയുടെ വെളിച്ചമായ് 
ദീപാലങ്കാരമായ് 
പൂത്തിരിയും പടക്കവുമായ് 
മണ്ചെരാതുകളില്‍
ദീപക്കാഴ്ച്ചയുമായ്‌ 
നിറയട്ടെ മനസ്സുകളില്‍ നന്‍മ  വെളിച്ചം***

ദീപാവലി ആശംസകള്‍ !!!!!

Monday, October 29, 2012


Today the nation celebrates Valmiki Jayanthi, which
is remarked as the birthday of Maharshi Valmiki,the
author of the famous holy epic RAMAYANA....
First poet, Adi Kavi, for he discovered the first sloka
the first verse which set the base and define the form 
of Sanskrit poetry ..and he was known as the Father of 
Sanskrit classical poetry...

Bhagwan Valmiki is the author of the original Ramayana.

An anthill grows up around his stiff body and covers it from sight. 
The years of penance have purged him and he is now Valmiki, 
he who emerged from the Valmik- the anthill.

One day he was walking along a Tamsa riverbank
 and happened to observe two doves copulating. 
The charmingly naïve sight made his heart gladd
 poor birds, shot by a hunter who had no sporting instincts 
at all but a very good eye for the main chance. Valmiki was 
appalled at this cruelty and an astonishing sequence of wor
en
with pleasure, for all Indian saints were intensely aware
 of the presence of the life force, here manifested most 
obviously. At the moment an arrow went through thoseds
flowed from his mouth in a great curse...
मनिषाद  प्रतिष्टतुं  सामगः  स्सश्वतिस्समः 
यत्  क्रोउञ्च  मिथुनादेकं  शोकं  अवधिं  काम  मोहितं 
"You who have killed one of the birds engaged in the act of love,
thus, may you not yourself live long!"





Thursday, October 25, 2012






***ക്ഷമിക്കണേ ...പാപങ്ങള്‍ പൊറുത്തു തരണേ..
ഒരേ ഭാവത്തില്‍ ,  ഒരേ ശബ്ദത്തില്‍ ഒരുവിടുന്നു ..
പാപമോചനത്തിനായി ...പ്രാര്‍ത്ഥന ..പ്രാര്‍ഥന മാത്രം...***

ബെലിപ്പെരുനാള്‍ ആഘോഷിക്കുന്ന എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും
ഹൃദയം നിറഞ്ഞ  പെരുനാള്‍ ആശംസകള്‍ ..!!!

Tuesday, October 23, 2012




വിജയ ദശമി വിളക്കു വയ്ക്കും 
വിശ്വ കലാലായ തിരുനടയില്‍ 
ഹരിശ്രീ ചാര്‍ത്തുമൊരപ്സരസ്സായ് 
അണയുക വരദേ ബ്രഹ്മമയീ ...

ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍ ...!!!!

Thursday, October 18, 2012

 "കല്ലെടുക്കുന്ന തുമ്പികള്‍"

കളിവീണ മീട്ടണം കൈകൊട്ടിപ്പാട ണം
കടംകഥ ചൊല്ലണം കിലുകിലെ ചിരിക്കണം 
കാറ്റിനോടെനിക്കു കിന്നാരം ചൊല്ലണം 
കടലാസ്സു പൂവായി ചാഞ്ചാടണം 
പൂമ്പാറ്റ യായെനിക്ക് മൂളിപ്പറക്കണം 
സ്വപ്നത്ത്തിന്നൂഞ്ഞാലില്‍ ആടിത്തിമര്‍ക്കണം
കണ്ണുകള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം 
കൂട്ടുകാരോടൊത്തു പങ്കിടണം ...പക്ഷെ
കാറ്റില്‍ പറക്കും കരിയിലയായി ഞാന്‍ 
കരിമ്പിന്‍ ചണ്ടിപോല്‍ എറിയപ്പെട്ടു 
ഹരിശ്രീ കുറിക്കുവാന്‍ മോഹിച്ച കൈകളില്‍ 
കാലം കതിനകള്‍ നിറച്ചു സന്തോഷിച്ചു 
കണ്ണീര്‍ വരണ്ട കണ്ണുകളില്‍ എന്‍റെ
സ്വപ്നങ്ങളെല്ലാം  കരിമരുന്നായ്‌...
ചിറകറ്റു വീണോരെന്‍ മോഹങ്ങളൊക്കെ 
കത്തും വിശപ്പില്‍ ചാരമായി 
നൊന്ത മാതൃ ത്വവും വാത്സല്യവും 
വിശപ്പിന്‍ വിറപൂണ്ടു തകര്‍ന്നു നില്‍ക്കെ
കല്ലെടുക്കുവാന്‍ വിധിച്ചൊരു തുമ്പിയായ്
കല്ലിനെപ്പോലെ നില്‍ക്കുന്നു നിശ്ചലം ...!!!

Monday, October 15, 2012

ഇന്ന് നവരാത്രി ആരംഭം ...
പരിപാവനമായ ഒന്‍പതു ദിനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു 
നവരൂപത്തിലുള്ള ദേവിയുടെ ചൈതന്യം ..ഊര്‍ജം 
ആവാഹിക്കുന്ന ..അനുഗ്രഹിക്കുന്ന ദിനങ്ങള്‍ ...
ഈ പ്രപഞ്ചത്തിന്റെ ആധാരമായ ദേവിയുടെ ചൈതന്യം ..
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന  പുണ്യമുഹൂര്‍ത്തങ്ങള്‍  
ദേവി..ത്രിശൂലധാരിണിയായല്ല ..ഒരു ശക്തിയായി 
ഊര്‍ജമായി..ദിവ്യമായ വെളിപ്പെടലായി നമ്മില്‍ നിറയുന്നു ..

നവരാത്രി...ഒരാഘോഷമാണ് 
മനുഷ്യന്‍റെ ആന്തരിക ശക്തികളുടെ , അനശ്വര ഭാവങ്ങളുടെ 
ഉത്സവമാണ് ..ഈ ശക്തിയുടെ പ്രഭാവത്തില്‍ ഏതസുരനും നിഷ്പ്രഭരാകുന്നു  

"നവ" പുതിയത് എന്ന് കൂടി കൂടി അര്‍ത്ഥമുണ്ട് 
ഒന്‍പതു പുതിയ രാത്രികള്‍ 
പ്രപഞ്ച ദര്‍ശനത്തിനു മുന്‍പിലെ ഒന്‍പതു മാസങ്ങള്‍
ഒന്‍പതു ദിനങ്ങള്‍...നമ്മുടെ ഉത്ഭവ സ്ഥാനങ്ങളിലേക്ക് 
ആദ്യകാരണങ്ങളിലേക്ക് തിരിച്ചു പോകുന്ന ദിനങ്ങള്‍...
പൂജകള്‍..പ്രാര്‍ഥനകള്‍ .ധ്യാനം,നിശബ്ദത ,അറിവ്....
ഓരോ ദിനങ്ങള്‍ക്കും ആചാരപ്രകാരം നടത്തുന്ന പ്രത്യേക പൂജകള്‍ ..
നവരാത്രി ദിനങ്ങളില്‍ ആളുകള്‍ ഉപവാസം അനുഷ്ഠിക്കുന്നു...
"ഉപവാസം" എന്നാല്‍ ..'sitting close' to the self, the Master, the Divine...
 നമ്മള്‍ നമ്മോടു തന്നെ ചേര്‍ന്നിരിക്കുന്ന പരമാനന്ദ മുഹൂര്‍ത്തം 
ആ സ്വര്‍ഗീയസുഖത്തില്‍ വിശപ്പും ദാഹവും അറിയില്ല ..
ഭഗവാനെ തൃ പ്തിപ്പെടുത്തുന്നതിനു  വേണ്ടി വൃതത്തിന്റെ ആവശ്യമില്ല 
മനസ്സും ശരീരവും ശുദ്ധമായിരുന്നാല്‍  മതി ..
ഈ പുണ്യദിന ങ്ങളുടെ പരിശുദ്ധിയില്‍ 
ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് 
ദിവ്യപ്രകാശം പകരട്ടെ ...
പുതുമയുടെ   "നവ"ചൈതന്യം നിറയട്ടെ 
നവരാത്രി ആശംസകള്‍ ..!!!!  

Saturday, October 13, 2012


एक सोच बुजुर्गों केलिए

जिनसे हे पहचान हमारी
जिन्हें सींचा जीवन हमारा i
बने लाटीउनकी हम
करें फलाई उनकी हमेशा iI

ममता की आँचल में पाला माँ ने
उंगली पकड़कर साथ दिया पिता ने,
करके रात -दिन ऐसी सेवा
हमको सुलाया खुद जागकरI
साथ निभाया शक्ती बनकर
कुछ न चाहा बदले मेंI

सेवा उनकी करें ऐसी
धन्य हो जाय जीवन उनकीI
ज़िन्दगी की सायंकाल में
आराम देना छाया बनकरII

आज यह है ,कल हमें भी
गुज़रना है इस डगर सेI
तुम समझें जी बात इतनी सी
जाग जाएँ तुम वक्त रहते हीII
Like ·  · Promote

Wednesday, October 10, 2012

1 out of 3 girls in India drop out of School;
On this International Day of the Girl Child,
let's bring in a change....
Today as the world celebrates the first International Day
of the Girl Child, a lot needs to be done for girls in India.
Even as the world celebrates the day of Girl Child, India 
does not seem to be the best place for a girl child.
"Ending Child Marriage" is the theme of this day.
3 million girl children go missing in a decade India's
love for a male child has led to be cold blooded...
Don't violate their basic rights,give freedom to enjoy their 
childhood,dolls and friends..provide proper education,
give a lovely and healthy atmosphere in their own houses 
to bloom their personalities...need to be prevent growing
atrocities against every girl...

Monday, October 8, 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും ....
കാലമെത്ര കഴിഞ്ഞാലും 
കവറിന്റെയും ഇന്‍ലാന്റിന്റെയും ഗന്ധം 
ഗൃഹാതുരത്വം പേറി ഇന്നുമുണ്ട് ...
കത്തെഴുത്ത് ചുരുക്കമായി ..
മനസ്സിലെ വിചാരങ്ങളും വികാരങ്ങളും ഇ-മെയിലും 
എസ് എം എസ്സും വിതരണം ചെയ്യുന്നു ...
എങ്കിലും അക്ഷരങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന 
കുറച്ചു പേര്‍ക്ക് വേണ്ടി ..ഒരു കുളിര്‍മയുടെ 
തലോടലായി ഞങ്ങള്‍ ഇന്നും നിങ്ങള്‍ക്കു വേണ്ടി 
നിങ്ങളോടൊപ്പം ....ഈ തപാല്‍പ്പെട്ടി ...
ഇന്ന് ലോക തപാല്‍ ദിനം ...!!!

അമ്മയുടെ മുഖത്ത് നിന്നാണ് കുഞ്ഞുങ്ങള്‍ അറിവിന്‍റെ
"ഹരിശ്രീ" കുറിക്കുന്നത്..എന്നാല്‍ ഒരു കുഞ്ഞിന്‍റെ പ്രഥമ വിദ്യാലയം 
അതിന്‍റെ ഭവനം ആണെന്ന സത്യം അധികം പേരും വിസ്മരിച്ചു പോകുന്നു ...
അവിടെയാണ് പ്രാഥമിക പഠനം തുടങ്ങുന്നത്..സ്ഥായിയായ പല പരിശീലനങ്ങളും
കുഞ്ഞുങ്ങള്‍ക്ക്‌ കിട്ടുന്നത് അവരുടെ പ്രഥമ അധ്യാപികയായ അമ്മയില്‍ നിന്നാണ് ...
ജീവിതത്തില്‍ നേട്ടങ്ങള്‍ വരിച്ചിട്ടുല്ലാവരും ഔന്നത്യം കൈ വരിച്ചവരുമായ അനേകര്‍ക്കും
അവരുടെ ഭവനം "ഉത്തമ വിദ്യാലയം" എന്നും പ്രഥമാധ്യപിക "അമ്മ" എന്ന് തന്നെയാണ്
പറയാനുള്ളത് ..
ഭവനത്തിലെ ആഡംബരപൂര്‍വമായ സുഖസൌകര്യങ്ങളോ  സജ്ജീകരണങ്ങളോ
അല്ല പ്രധാനം ...ഭവനാന്തരീക്ഷമാണ് സര്‍വപ്രധാനം...അവിടെ നിലനില്‍ക്കുന്ന സ്നേഹത്തിന്‍റെയും
കരുതലിന്റെയും പരസ്പര സഹകരണത്തിന്റെയും അന്തരീക്ഷം ജീവിതത്തിന്‍റെ
പ്രാഥമിക പാഠങ്ങള്‍ ഗ്രഹിക്കാന്‍ സഹായിക്കുന്നു ..
ഔദ്യോഗിക കര്‍ത്തവ്യങ്ങളും ഭവനത്തിലെ ഉത്തര വാദിത്തങ്ങളും അവ ഉയര്‍ത്തുന്ന 
ജോലിത്തിരക്കുകള്‍ക്കിടയിലും  മക്കളുടെ ആവശ്യങ്ങള്‍ക്കും പഠന കാര്യങ്ങള്‍ക്കും 
സമയം കണ്ടെത്തിയേ മതിയാവൂ..അത് മറ്റാരിലേക്കും കൈമാറാവുന്നതല്ല...വനിതാ പങ്കാളിത്തം 
എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് സ്വന്തം ഭവനത്തോടും  സ്വന്തം
മക്കളോടും ഉള്ള കര്‍ത്തവ്യങ്ങളെ വിസ്മരിക്കാതിരിക്കുക ...
ഉത്തമ വിദ്യാലയം ..ഭവനം ; അമ്മ ...പ്രധാമാധ്യാപിക എന്ന വാസ്തവം അനുസ്മരിക്കുക...
നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല പൌരന്മാരായി വളര്‍ന്നു വരട്ടെ ..!!!

Friday, October 5, 2012

അടയ്ക്കാ കുരുവി ഇനി ഡല്‍ഹിയുടെ 
ഔദ്യോഗിക  പക്ഷി ...
പാവം അടയ്ക്കാ കുരുവികള്‍ എന്ന് നാം 
പറഞ്ഞിരുന്ന പക്ഷിയെ ....പ്രകൃതി സൌഹൃദ 
ഭരണാ ധികാരി എന്ന് പേര് നേടിക്കഴിഞ്ഞ 
പ്രിയപ്പെട്ട മുഖ്യമന്ത്രി ഷീല ദീക്ഷിത് ..ഔദ്യോഗിക 
പക്ഷിയായി പ്രഖ്യാപനം ചെയ്തു ...
അതിവേഗത്തിലുള്ള നഗരവല്‍ക്കരണം അടയ്ക്കാകുരുവികളുടെ 
വംശനാശത്തിനു ഭീഷണിയാണെന്ന് സര്‍വേകള്‍ മുന്നറിയിപ്പ് 
നല്‍കിയിരുന്നു ..അതിനെ തുടര്‍ന്നാണ്‌ ഇവയെ സംരക്ഷിക്കാനുള്ള
 അനേകം പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ...

Monday, October 1, 2012







"ലോകത്തിനു ശാന്തിമന്ത്ര വുമായി 
ഇന്ത്യയുടെ മഹാത്മാവിന്‍റെ
ജന്മദിനം ഇന്ന് "....
ഗാന്ധി ജയന്തി ആശംസകള്‍ ...!!!!

Sunday, September 30, 2012

ഇന്ന് അന്താരാഷ്‌ട്ര വയോ വൃദ്ധ ദിനം ....
നമ്മുടെ അസ്ഥിത്വത്തിന്റെ ആധാര ശിലകള്‍ക്ക്‌ വേണ്ടി...
ജീവിതത്തിന്‍റെ പരക്കം പാച്ചിലിനിടയില്‍ 
മൂല്യങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് ...
പ്രിയമുള്ളവരേ....
നമ്മുടെ തണല്‍ വൃക്ഷങ്ങള്‍ക്ക് വേണ്ടി ഒരു ദിനം ...
ഒരു സാന്ത്വനം  ..ഒരു തലോടല്‍
അതെങ്കിലും അവരര്‍ഹിക്കുന്നില്ലേ?
 ഹൃദയം തുറന്നുള്ള ഒരു സമീപനം...
സ്നേഹത്തിന്‍റെ മാന്ത്രിക സ്പര്‍ശം 
അത്രയെങ്കിലും ...!!!!
പ്രതീക്ഷയോടെ  ...ആശംസകളോടെ ...!!!!!! 

Tuesday, September 25, 2012


 :::ജീവിതവഴിയിലെ തണല്‍മരങ്ങള്‍ :::

സന്ധ്യ മയങ്ങിത്തുടങ്ങി ...തുളസിത്തറയില്‍  വിളക്കു വച്ച് രാധിക 
കൈകൂപ്പി ...'' ഈശ്വരാ...അദ്ദേഹം പോയ കാര്യം നടക്കണേ ...
ആപത്തൊന്നുമില്ലാതെ കാത്തോണമേ..." തിരിയുടെ നാളം നീട്ടി വച്ച് പൂമുഖത്തേക്ക്‌ നടന്നു.
അവിടെ നാമം ചൊല്ലുകയായിരുന്ന മക്കളോടൊപ്പം കൂടി...ഒന്നിച്ചുള്ള സന്ധ്യ പ്രാര്‍ഥനയില്‍ 
മനസ്സ് സ്വസ്ഥമാവും...പ്രാര്‍ഥന   കഴിഞ്ഞു കുട്ടികള്‍ പഠിക്കാനായി അകത്തേക്ക് പോയി
രാധിക ഇടവഴിയിലേക്ക് കണ്ണും നട്ടു വാതിലില്‍  തന്നെ ഇരുന്നു ..അദ്ദേഹത്തിന്റെ അച്ഛനും
ഇതുവരെ റോഡില്‍  നിന്നും എത്തിയിട്ടില്ല...വെറുതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോള് 
അവളുടെ മനസ്സ് വല്ലാതെ തുടിക്കയായിരുന്നു ...കൊച്ചു കൊച്ചു മോഹങ്ങള്‍  മനസ്സിലിട്ടു 
താലോലിച്ചത്‌ പൂവണിയുമെന്ന് തോന്നുന്നു....വേറൊന്നുമല്ല ...മൂത്ത രണ്ടു പെണ്‍കുട്ടികള്‍ക്കും
വേണ്ടി രണ്ടു കുഞ്ഞു മാലകള്‍ പണിയാന്‍ തട്ടാനോട് പറഞ്ഞിട്ടുണ്ട് ..നാളെ കാശുമായി 
ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട് ...ഇന്ന് അദ്ദേഹത്തിനു കുറച്ചു കാശ് കിട്ടും ...എക്സിബിഷന്‍ വര്‍ക്ക്‌ 
സമയത്തിന് മുന്‍പേ ചെയ്തു കൊടുത്ത സന്തോഷത്തിനു കുറച്ചു കൂടുതല്‍ പൈസ കിട്ടുമെന്നാണ് 
അദ്ദേഹം പറഞ്ഞത് ..അത് വാങ്ങാനായി ഉച്ച കഴിഞ്ഞു പോയതാണ്....കൂടെ അനിയത്തിയുടെ ഭര്‍ത്താവ് 
രാഘവനെ കൂടി കൂട്ടുമെന്നും അറിയാം..അദ്ദേഹത്തിന് അവനെ ഇഷ്ടമല്ലെങ്കിലും ആര്‍ട്ട്‌ വര്‍ക്കുകള്‍ 
നന്നായി ചെയ്യാന്‍ അറിയാമെന്നത് കൊണ്ട് താന്‍ പറഞ്ഞിട്ടാണ് രാഘവനെ കൂടി ഉള്‍പ്പെടുത്തിയത്...
അതുകൊണ്ട് തന്നെ വിചാരിച്ചതിലും നേരത്തെ വര്‍ക്ക് തീര്‍ക്കാന്‍ കഴിഞ്ഞു ...അതിന്‍റെ സന്തോഷവും 
സംതൃപ്തിയും അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നു ..."ദൈവമേ..അദ്ദേഹത്തിന്‍റെ സന്തോഷത്തിനു 
ഭംഗം വരുത്തരുതേ "..മനസ്സുരുകി പ്രാര്‍ത്ഥിച്ചു ...
സന്ധ്യയുടെ മയക്കം ഇരുള്‍ പുതച്ചു തുടങ്ങി ....ഇടവഴിയില്‍ നിന്നും മിന്നാമിനുങ്ങിന്‍ വെട്ടം അടുത്ത് വരുന്നു...
അച്ഛന്റെ ചുണ്ടിലെ ബീഡി തെളിയുന്നതാണെന്ന് അടുത്ത് വന്നപ്പോഴാണ് മനസ്സിലായത്‌...
"അവനിത് വരെ എത്തിയില്ലേ?..നേരം ഇരുട്ടിയല്ലോ ...നീയിത്തിരി കുടിക്കാന്‍ ചൂട് വെള്ളം കൊണ്ട് വാ"...
തോളില്‍ കിടന്ന തോര്‍ത്ത്‌ കുടഞ്ഞു ചാര് കസേരയില്‍ കാലു  നിവര്‍ത്തി  അച്ഛന്‍  കിടന്നു ...
രാധിക വെള്ളം എടുക്കാനായി അടുക്കളയിലേക്കു നടന്നു ...."ഇനി എപ്പോഴാണ് അദ്ദേഹം വരുന്നത്...വന്നിട്ട്
ഒരുമിച്ചു അത്താഴം കഴിക്കാമെന്നു വച്ചാല്‍....അച്ഛന് നേരത്തെ കിടക്കണം..പിന്നെ കുട്ടികള്‍ ..."ആലോച്ചിരുന്നു 
സമയം ഏറെയായി...അച്ഛനും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തു...അവരൊക്കെ ഉറക്കത്തിന്‍റെ ഒരുക്കത്തിലാണ്..
കണ്ണുകള്‍ ഇടവഴിയില്‍ നിന്നും നീങ്ങുന്നില്ല...
"നീ കിടന്നോളൂ ..അവന്‍ വരുമ്പോള്‍ ഞാന്‍ കതകു തുറന്നോളാം .." കിഴക്കേമുറിയില്‍ നിന്നും അച്ഛന്‍റെ ശബ്ദം 
മുന്‍ വശത്തെ കതകു കുറ്റിയിട്ടു രാധിക കിടക്കാനായി പോയി .....കിടന്നിട്ടും കണ്ണ് അടയ്ക്കാന്‍ തോന്നുന്നില്ല ..
അച്ഛന്‍റെ ചൂടില്ലാത്തതു കാരണം മോന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കയാണ് ...അവനെയും ചേര്‍ത്ത് പിടിച്ചു 
കിടന്ന രാധികയും അറിയാതെ മയക്കത്തിലേക്കു വഴുതി വീണു....ഉറക്കത്തിന്‍റെ അഗാധതയില്‍ എവിടെ നിന്നോ 
ഒരു  ഓട്ടോയുടെ   ശബ്ദം .. മുറ്റത്തു  നിന്നും കേള്‍ക്കുന്ന  പോലെ  ...രാധിക ചാടിയെഴുന്നേറ്റു  ...അച്ഛന്‍ കതകു തുറന്നു ..
   
ഓട്ടോയില്‍  നിന്നും ഇറങ്ങിയ  ഓട്ടോക്കാരന്‍  ..".ഈ  കിടക്കുന്ന   ആള്‍   ഈ വീട്ടിലെ  ആണോ ?. ..ഒന്ന്  നോക്കിയേ..
"അയ്യോ ...എന്ത് പറ്റി".
കരയാന്‍  തുടങ്ങിയ  രാധികയോട്   ..."കരയണ്ട  പെങ്ങളെ . .ഇദ്ദേഹത്തിനു  ഒന്നും  സംഭവിച്ചില്ല . .
ചെറിയൊരു  ബോധക്ഷയം  ...റോഡില്‍ കിടക്കയായിരുന്നു  ...ഞാനൊരു  സവാരി  വിട്ടിട്ടു  വരികയായിരുന്നു ..
സെക്കന്റ്‌  ഷോ  കഴിഞ്ഞു വന്ന  ആരോ  ഫിറ്റായി  കിടക്കുവാണ് എന്നാണു ഞാന്‍ ആദ്യം  കരുതിയത്‌ ..
ചെറിയ  ഞരക്കം  കേട്ടാണ്  ഞാന്‍ അടുത്ത് ചെന്നത്   ..അപ്പോള്‍  ഈ പാവം  കരയുകയായിരുന്നു  ...ഏതോ  രാഘവന്‍ ചതിച്ച്ചുവെന്നോ ..പൈസ നഷ്ടമായെന്നോ ...ഒക്കെ
പുലമ്പുന്നുണ്ടായിരുന്നു ...ഒരുപാട്  നിര്‍ബന്ധിചിട്ടാണ്  കൂടെ വന്നത് .
"ഇനി ഞാന്‍ എന്തിനു  വീട്ടില്‍  പോകണം ..അവളോട്‌  
ഞാന്‍ എന്ത് പറയും? എന്‍റെ മക്കളുടെ  മാല  "...പാവം... പൊട്ടിക്കരയുന്ന   ഈ മനുഷ്യനെ  വിട്ടിട്ടു വീട്ടില്‍ പോകാന്‍ 
എനിക്കും  മനസ്സ്  വന്നില്ല  ...എനിക്കും ഇതുപോലെ  കാത്തിരിക്കുന്ന  ഭാര്യയും  നാല്  മക്കളും  ഉണ്ട്  ..."
ഓട്ടോക്കാരന്റെ ഇത്രയും  വാക്കുകള്‍ .... രാധികയ്ക്ക്  പകല്‍  വെളിച്ചം  പോലെ ഒക്കെ  മനസ്സിലായി  ...അദ്ദേഹം ചെല്ലുന്നതിനു മുന്‍പേ രാഘവന്‍  ചെന്ന്  പൈസയും   വാങ്ങി കടന്നു  കാണും...അതൊരു  വല്ലാത്ത  ഷോക്ക്‌  ആയി ...അത് കൊണ്ട് ലേശം മദ്യപിച്ചു  കാണും  അതാണ്‌   ഈ വീഴ്ചയുടെ കാരണം...അദ്ദേഹത്തെ  താങ്ങി എടുത്തു  അകത്തേക്ക്  കിടത്താന്‍  ആ നല്ല മനുഷ്യനും  സഹായിച്ചു   
പാതിരാ  കഴിഞ്ഞ  ഈ സമയത്ത് ഒരു ദൈവദൂതനെ  പോലെ വന്നു  സഹായിച്ച  ഈ മനുഷ്യന്  എന്ത് കൊടുത്താല്‍  മതിയാകും 
കൈകൂപ്പി കണ്ണീരോടെ ."അങ്ങയോടു ഞാന്‍ എങ്ങനെ നന്ദി പറയും ചേട്ടാ..എന്നെയും അഞ്ചു മക്കളെയും അനാധരാക്കാതെ
രക്ഷിച്ച ചേട്ടന് കോടി പുണ്യം കിട്ടും ...ഈ പ്രാര്‍ഥന ..അതല്ലാതെ  ഈ പെങ്ങളുടെ കയ്യില്‍ ഒന്നുമില്ല "..രാധിക കരയുമ്പോള്‍ 
ഓട്ടോക്കാരന്റെ കണ്ണുകളും നിറഞ്ഞു ...വിലമതിക്കാനാവാത്ത പ്രാര്‍ഥനയുടെ പുണ്യം ഏറ്റുവാങ്ങി ആ നല്ല മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ..രാധികയുടെ മനസ്സില്‍ ... വിട്ടു പോകുമായിരുന്ന ജീവിതത്തെ തിരികെ കൊണ്ടുവന്ന ദൈവ തുല്യനായ ആ മനുഷ്യന്‍ തണല്‍ മരമായി പടര്‍ന്നു പന്തലിക്കുകയായിരുന്നു ....!!!!