Monday, February 25, 2013





അനന്തകോടി പ്രാര്‍ഥനക ള്‍ക്കു പുണ്യം പകര്‍ന്ന് 
ഇന്ന് ആറ്റുകാല്‍ പൊങ്കാല....
ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സാഫല്യം ..
കഠിനവ്രതം നോറ്റ് ..ആ പുണ്യമുഹൂര്‍ത്തത്തി ലേക്ക് 
സ്വയം സമര്‍പ്പണം ..പൊങ്കാല ക്കലങ്ങളില്‍ 
അമ്മയുടെ അനുഗ്രഹം പതഞ്ഞുയരും ..
നിറഞ്ഞുതു ളുമ്പും ..എല്ലാ സഹനവും 
കാത്തിരിപ്പും ഈ നിമിഷത്തിനായ് ...
അനന്തപുരി യാഗശാലയും പ്രാര്‍ഥനകള്‍ 
ഹോമദ്രവ്യവും ആകുന്ന  പുണ്യമുഹൂര്‍ത്തം ...

Sunday, February 24, 2013

മൃതമായൊരോര്‍മ തന്‍ പുതുനാമ്പുമേന്തിയീ വേദിയില്‍  

Thursday, February 21, 2013

ഇന്ന് രാജ്യാന്തര മാതൃഭാഷാദിനം 

2013 അ ആ ഇ ഈ ......

2000-ത്തില്‍ യുനെസ്കോ ആചരിച്ചു തുടങ്ങിയ 
മാതൃഭാഷാദിനാചരണത്തിന്‍റെ 
2013ലെ വിഷയം ..."മാതൃഭാഷാ വിദ്യാഭ്യാസത്തിന്‌ പുസ്തകങ്ങള്‍ "

Tuesday, February 19, 2013

കേരള പാണിനിയുടെ 150 -മത് ജന്മവാര്‍ഷികം ഇന്ന്....

കിടങ്ങന്നൂര്‍ ഓണന്തുരുത്തി പാട്യാല്‍ ഇല്ലം വാസുദേവന്‍‌ 
നമ്പൂതിരി ,ഭരണി തിരുനാള്‍ കുഞ്ഞിക്കാവ് തമ്പുരാട്ടി 
എന്നിവരുടെ മകനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍ 
1863 ഫെബ്രുവരി 20നു ജനിച്ച് "പ്രാസവാദ "ത്തിലൂടെ 
സ്വന്തം അമ്മാവനെതിരെ സാഹിത്യ നഭസ്സില്‍ കൊമ്പ് കോര്‍ത്ത 
എ .ആര്‍ .രാജരാജവര്‍മയുടെ ഓര്‍മ്മകള്‍ അദ്ദേഹം സ്ഥാപിച്ച 
ശാരദ മന്ദിരത്തില്‍ ഇന്നും സജീവം ..
കൊച്ചപ്പന്‍ എന്ന് വാത്സല്യപ്പേരില്‍ അറിയപ്പെട്ടിരുന്ന എ.ആര്‍ 
സരസ്വതീദേവിയുടെ കടാക്ഷത്താലാണ് വിശ്വപ്രസിദ്ധന്‍ ആയതെന്നു 
ചരിത്രം.ചെറുപ്പത്തില്‍ ശരിയായ രീതിയില്‍ സംസാരിക്കാന്‍ 
കഴിയാതിരുന്ന കൊച്ചപ്പനെ മാതാവ് പനച്ചിക്കാട് ദേവിക്ഷേത്രത്തില്‍ 
ഭജനമിരുത്തിയ ശേഷമാണ് കാവ്യ,സാഹിത്യ മേഖലകളില്‍ അഗാധമായ 
ജ്ഞാനം നേടിയത് ..മലയാള ഭാഷയുടെ മനോഹാരിതയെക്കുറി ച്ചു 
മലയാളികള്‍ക്ക് മനസ്സിലാക്കിത്തന്ന കേരളപാണിനീയം ,ഭാഷാ ഭൂഷണം ,
വൃത്തമഞ്ജരി തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ക്ക് പുറമേ ഭാഷാ മേഘദൂത്  
ഭാഷാ കുമാരസംഭവം ,മലയാള ശാകുന്തളം ,മാളവികാഗ്നിമിത്രം ,ചാരുദത്തം 
തുടങ്ങിയ സംസ്കൃത തര്‍ജമകളും മലയാളത്തിനു സമ്മാനിച്ചു...
1918 ജൂണ്‍ 18നു പനി  ബാധിച്ചു എ.ആര്‍  കാലയവനികയ്ക്കുള്ളില്‍ 
മറയുമ്പോള്‍ സംസ്കൃതത്തില്‍ 29 മലയാളത്തില്‍ 50 ഗ്രന്ഥങ്ങള്‍ സമ്മാനിച്ചു 
കഴിഞ്ഞിരുന്നു 1912ല്‍  രചിച്ച മലയ ശാകുന്തളത്തിന്‍റെ ശതാബ്ദി പതിപ്പ് 
ഓ.എന്‍ .വി .കുറുപ്പിന്റെ ആമുഖത്തോടെ ഇന്ന് പുറത്തിറക്കുന്നു ..  ..

Tuesday, February 12, 2013


(എന്‍റെ  പ്രണയലേഖനം)


പ്രിയ.........
എങ്ങനെ തുടങ്ങണം ....അറിയില്ല ..
എന്‍റെ സ്വകാര്യതയിലേക്ക് നിസ്സങ്കോചം നീ കടന്നു വന്നു ..
ഒരു പക്ഷെ നീ പോലുമറിയാതെ...
സ്കൂളില്‍ വന്ന നാള്‍ മുതലേ നിന്നെ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു 
നിന്റെ ചുരുണ്ട മുടിയും.ചിരിയും..നിന്റെ പാട്ടും 
പിന്നെ ആ ഗിറ്റാര്‍ വായനയും ഒക്കെ എനിക്കിഷ്ടമായിരുന്നു ..
മനോഹരമായ കൈപ്പടയില്‍ എഴുതിയ നോട്സ് കാണുമ്പോള്‍....
ആ അക്ഷരങ്ങളിലൂടെ വിരലോടിക്കാന്‍ മനസ്സ് വെമ്പുമായിരുന്നു ..
അന്ന് ..നിന്നെക്കൊണ്ടു എന്‍റെ പേരും താഴെ സ്വന്തം എന്ന് കൂടി 
എഴുതി വാങ്ങിയത് മനപ്പൂര്‍വമായിരുന്നു...
സ്കൂള്‍ വാര്‍ഷികത്തിന് നിന്നോടൊപ്പം പാടുവാന്‍ എന്‍റെ ശബ്ദം 
തെരഞ്ഞെടുത്തപ്പോള്‍ ഞാനീ ലോകത്തൊന്നുമല്ലായിരുന്നു...
നമ്മുടെ സ്വരങ്ങള്‍ ഒന്നായൊഴുകിയപ്പോള്‍ ഒരു 
മധുരാനുഭൂതിയായി നീയെന്നില്‍ നിറയുകയായിരുന്നു ...
എപ്പോഴോ നിന്‍റെ  കണ്ണിലും എന്നോടുള്ള പ്രണയം 
ഞാന്‍ വായിച്ചറിഞ്ഞു ...
അന്ന് സുനിത ടീച്ചര്‍ പഠിപ്പിക്കുന്ന സമയത്ത് എതോ 
സ്വപ്നലോകത്ത് സഞ്ചരിക്കയായിരുന്ന എന്നോട് 
ചോദ്യം ചോദിച്ചപ്പോള്‍ .."എനിക്ക് എന്ത് പറ്റിയെന്നു 
എനിക്ക് പോലും അറിയില്ലെന്ന് "..ഉത്തരം പറഞ്ഞപ്പോള്‍ 
ക്ലാസ്സില്‍ വിതറിയ പൊട്ടിച്ചിരിയില്‍ ..നിന്‍റെ മുഖം വിവര്‍ണമായപ്പോള്‍ 
ഞാന്‍ അറിഞ്ഞു ...ഇഷ്ടമാണ് നിനക്കെന്നെയെന്നു ...
സ്നേഹത്തിന്‍റെ മഴയില്‍ നനഞ്ഞു നില്‍ക്കയാണ്‌ ഞാനെന്നു 
തോന്നിയ നിമിഷങ്ങള്‍ ..
ആ സ്നേഹ പ്രപഞ്ചത്തെ വാരിപ്പുണരാന്‍..
ആ വസന്തത്തിന്‍റെ  പൂക്കുലയെ നെഞ്ചോടു ചേര്‍ക്കാന്‍ 
മനസ്സ് കൊതിക്കുന്നു ..
ഈ മഞ്ഞു കാലത്തിന്‍റെ ചുണ്ടില്‍ പ്രണയ വസന്തത്തി ലേക്കുള്ള 
സ്വാഗത വചനമുണ്ട് ...മഞ്ഞിന്‍ മുത്തുകള്‍ പൊതിഞ്ഞു 
നില്‍ക്കുന്ന മരങ്ങളില്‍ വസന്തം പൂത്തുലയുമ്പോള്‍ 
പൂക്കളുടെ സുഗന്ധവും കനികളുടെ മധുരവുമായി 
ഒരിക്കല്‍ നീ വരില്ലേ?...
പവിഴച്ചിപ്പിയിലെ മുത്തു മണികളേക്കാള്‍ 
സൗന്ദര്യമുള്ള നിനക്ക് വേണ്ടി തുടിക്കുന്ന ഹൃദയവുമായി 
എപ്പോഴും  എത്താവുന്ന പ്രണയമേ ..
നിനക്കു വേണ്ടി ഞാനിവിടെ ..
നിന്നെയും കാത്ത് .....  

നിന്‍റെ  മാത്രം
........ 

Monday, February 11, 2013

ആനയടിയും ആറാട്ടും 
അഴകിന്‍റെ  കരിമഷിയെഴുതും 
ഗജമേളയും ....
ഇടയുന്ന കൊമ്പനും 
പൊലിയുന്ന ജീവനും 
ആഹ്ലാദാരവങ്ങളില്‍
കണ്ണീര്‍ നിറയ്ക്കുന്നു  
ആനയുടെ കണ്ണിലെ 
ആളുന്ന അഗ്നിയില്‍ 
നിറമുള്ള ഉത്സവം 
മങ്ങിക്കരിയുന്നു ...